കാലമാകുന്ന പോത്തും വണ്ടി
ചക്ക്രപ്പാടുകൾ തീർത്തുകൊണ്ട്
വീണ്ടും മുന്നോട്ടു നീങ്ങി.
ചാത്തല്ലൂരിന്റെ സമസ്ത മേഖലകളിലും മാറ്റങ്ങൾ സംജാതമായി.
കൃഷിയെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന
ഒരു ജനതയുടെ ഇന്നത്തെ മനുഷ്യ മൂലധനം മുഴുവൻ നിർമ്മാണമേഖലയിലേക്ക് കേന്ദ്രീകരിച്ചു.
കശുവണ്ടിത്തോട്ടങ്ങളെല്ലാം റബ്ബറിന് വഴിമാറി.
ബിരുദധാരികളും, ബിരുദാനന്തര ബിരുദ ധാരികളും എണ്ണിയാലോടുങ്ങാത്തത്രയായി....
ആർക്കും ആരെയും തിരിച്ചറിയാതായി....!
ചാത്തല്ലൂർ ഇനി എങ്ങോട്ട്...?!
?
?
എല്ലാം മാറും....രീതികളും , നിയമങ്ങളും, പ്രവർത്തനങ്ങളും....
ചാത്തല്ലൂരിൽ ഇന്ന് പ്രവർത്തിക്കുന്ന
അഞ്ചോളം ക്വാറികളായിരിക്കുമോ
ചാത്തല്ലൂരിന്റെ ശാപം ..?
അങ്ങനെയാണെങ്കിൽ
വീണ്ടും ആളൊഴിഞ്ഞ പ്രദേശമായി ചാത്തല്ലൂർ മാറും...!
സംഭവിക്കാതിരിക്കട്ടെ...!
No comments:
Post a Comment